Skip to main content

The Day before Vacation




കുറെ നാളുകൾ ആയി അവളോട് ഒരു വാക്ക് സംസാരിക്കാൻ ശ്രമിക്കുന്നു. എപ്പോഴും മനസ്സിൽ ഒരു പേടി. എന്നെ കാണുമ്പോൾ അവളുടെ മുഖത്ത് പ്രകടമായ കണ്ടുകൊണ്ടിരുന്ന ആ ചെറു പുഞ്ചിരി എന്നോടുള്ള വെറുപ്പായി മാറുമോ എന്ന്.

അന്ന് ഞങ്ങളുടെ സ്കൂളിൽ ഓണാഘോഷം ആയിരുന്നു. സമയം വൈകുന്നേരം നാലു മണിക്ക് ശേഷം. ഉച്ചക്ക് ശേഷം നല്ലൊരു മഴ ഉണ്ടായിരുന്നു. മഴ പൂർണ്ണമായി മാറിയിരുന്നു. ചെറിയ തണുപ്പ് കലർന്ന ഒരു ഇളംകാറ്റിൽ മനസ്സ് ഉന്മേഷം നിറഞ്ഞത് ആയി മാറുന്നു. ഇനി പത്ത് ദിവസത്തേക്ക് ക്ലാസ്സ് ഉണ്ടാവില്ല. എല്ലാവരും സന്തോഷത്തിൽ ആണ്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും. മലയാള തനിമ തോന്നിക്കുന്ന പോലെ വസ്ത്രങ്ങൾ ധരിച്ച് സീനിയർ ചേച്ചിമാർ. മുണ്ടു മടക്കിക്കുത്തി സ്റ്റൈലിൽ നടക്കുന്ന കുറച്ചു ചേട്ടന്മാർ. കൊച്ചു കുട്ടികൾ വീട്ടിൽ പോകാൻ ആയി ബാഗും തൂകി ഓടുന്നു. ഒരു അവധി കാലത്തിന്റെ ആകാംക്ഷയിൽ ആണ് എല്ലാവരും.

സ്കൂളിന് മുന്നിൽ വലിയ ഒരു മരം ഉണ്ട്. മഴയെ തുടർന്ന് ഉണ്ടായ കാറ്റ് മൂലം അതിലെ ഇലകൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം അലങ്കരിച്ചിരിക്കുന്നു. പച്ച ഇലകളും പഴുത്ത ഇലകളും. ഒരു പൂക്കളം പോലെ. പൂക്കളത്തിന്റെ ഒത്ത നടുവിൽ നിലവിളക്ക് പോലെ ആ വലിയ മരം. മനോഹരമായ ഒരു കാഴ്ച തന്നെ.

അന്നത്തെ വിശേഷങ്ങളും അന്ന് നടന്ന രസകരമായ കാര്യങ്ങളും ചർച്ച ചെയ്ത് ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും സ്കൂളിന്റെ ഗേറ്റിനു സമീപം വട്ടം കൂടി നിൽക്കുകയായിരുന്നു. സ്കൂളിനെ ദിശയാക്കി ആണ് എന്റെ നിൽപ്പ്. അഞ്ച് മണിയുടെ ബസിന് ആണ് സാധാരണ ഞാൻ പോകാറ്, എന്നാൽ ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ഒരു അവധി കാലം അല്ലേ. ഓർമകളിൽ മധുരം നൽകുന്ന ദിവസങ്ങളിൽ ഒന്നായിരിക്കും ഇന്ന് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അഞ്ചരയുടെ ബസിന് പോയാൽ മതി എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. രസകരമായ ചർച്ച മുന്നോട്ട് തന്നെ പോയി.

ഓണാഘോഷം ആയതു കൊണ്ട് തന്നെ ചുറ്റും നിൽകുന്നവർ ആരും യൂണിഫോമിൽ അല്ല. മിക്കവരും തന്നെ ജുബ്ബയും മുണ്ടും ആണ്. സ്കൂളിന് സമീപം വീട് ഉള്ളവർ മുണ്ടു ഉടുത്ത് ആണ് നിൽപ്പ്. ബസിന് പോകേണ്ട ഞാൻ കുറച്ചു പേർ മുണ്ടു മാറ്റി ജീൻസ് ധരിച്ച് നില്കുന്നു. ജീൻസും ജുബ്ബയും ധരിച്ച് നിൽക്കുന്ന ഞങ്ങളെ കണ്ടാൽ ഏതോ മിമിക്സ് പരേഡ് കഴിഞ്ഞു വരുന്നത് ആണന്നെ പറയൂ. അങ്ങനെ ഒരു കമൻറ് ഞങ്ങളെ കണ്ടപ്പോ സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞിരുന്നു. എന്റേത് ഒരു നീല ജുബ്ബ ആണ്. കൈ വരെ മടക്കി വെച്ചിരിക്കുന്നു. ബസിൽ കേറി പോകേണ്ടത് കൊണ്ട് ഞാനും മുണ്ട് മാറ്റി ജീൻസ് ആക്കി.

സ്കൂളിന് ഉള്ളിലെ സ്റ്റെപ്പിൽ നിന്നും പച്ചയും വെള്ളയും കലർന്ന അനാർക്കലി ചുരിദാർ ധരിച്ച് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു. അവളെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കാണുമ്പോൾ എല്ലാം ഞാൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിക്കും അവൾ എനിക്ക് തിരിച്ചും. അവൾ എന്നത്തേക്കാളും സുന്ദരി ആയിരുന്നു ഇന്ന്. കണ്ണുകൾ എഴുതിയിട്ടുണ്ട്. ചുണ്ടിൽ ഇളം ചുവപ്പ് നിറം കലർന്നിട്ടുണ്ട്‌. ചെറിയ ഒരു ഹാൻഡ്ബാഗ് ആയിരുന്നു അവളുടെ കയ്യിൽ. അവൾ പതിയെ നടന്നു ഇറങ്ങുന്നു. കൂടെ ഉള്ള പെൺകുട്ടിയുമായി സംസാരിച്ചു കൊണ്ടാണ് അവൾ‌ വരുന്നത്. പ്രസന്നമായ മുഖം ആയിരുന്നു അവളുടേത്. സ്കൂളിന് വെളിയിൽ ഇറങ്ങിയതും അവർ അവിടെ നിന്നു. എന്തൊക്കെയോ തമ്മിൽ സംസാരിച്ചതിന് ശേഷം കൂടെ ഉണ്ടായിരുന്ന പെൺകുട്ടി മുന്നോട്ട് നടന്നു നീങ്ങി. അവള് ചുറ്റും വീക്ഷിച്ചു കൊണ്ട് അവിടെ നിന്നു.

ഇതാണ് സംസാരിക്കാൻ പറ്റിയ അവസരം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. അവിടെ നടന്ന ചർച്ചയിൽ നിന്നും ഞാൻ പിന്മാറി. ശ്രദ്ധ അവളിൽ തന്നെ. അവിടെ നിന്ന് കൊണ്ട് കണക്ക് കൂട്ടൽ തുടങ്ങി. എന്ത് പറഞ്ഞു സംസാരിക്കും. അവൾ കടുപ്പിച്ച് എന്തേലും തിരിച്ചു പറഞ്ഞാൽ ഞാൻ ചിലപ്പോ പതറി പോകും. ഒരു സൗഹൃദ സംഭാഷണം ആണ് ഏറ്റവും സേയ്ഫ് എന്ന് തോന്നി. ആദ്യമായി ആണ് സംസാരിക്കാൻ പോകുന്നത്. ഉള്ളിൽ പ്രണയം ഉള്ളപ്പോൾ ആണല്ലോ സൗഹൃദ സംഭാഷണത്തിൽ പോലും നമ്മൾ ഒരു തരം ഭയവും ടെൻഷനും അനുഭവിക്കുന്നത്. കുറേ നേരം അങ്ങനെ തന്നെ നിന്നു. കണ്ണ് ചിമ്മാതെ അവളെ തന്നെ നോക്കിക്കൊണ്ട്.

അവൾ എന്നെ ശ്രദ്ധിച്ചു. അപ്പൊൾ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ നിന്ന് പോയി. ചുറ്റും എല്ലാം നിശബ്ദം ആയി. എന്റെ ഹൃദയമിടപ്പ് വ്യക്തമായി കേൾക്കാം. പൊഴിഞ്ഞ് വീണ ഇലകൾ പതിയെ മാറുന്നതായി കാണാം. അവളുടെ മുടിയിഴകൾ കാറ്റിൽ തലോടുന്നു. അവളിലേക്ക് ഞാൻ പതിയെ നടന്നു നീങ്ങി. അവൾ അമ്പരന്നു നിന്നു. ഇങ്ങനെ ഒന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ നേർക്കു നേർ നിന്നു. കൂടുതൽ കൂടുതൽ അവളിലേക്ക് അടുക്കുമ്പോൾ അവളുടെ സൗന്ദര്യം കൂടി വന്നു.

"ഇന്ന് ഞാൻ ഇയാളുടെ ഡാൻസ് കണ്ടായിരുന്നു. നന്നായിരുന്നു."

അവളുടെ അമ്പരപ്പ് ചിരിയായി മാറി. അവൾ സന്തോഷത്തോടെ സ്വീകരിച്ചു, "ആണോ. Thank you"

സംഭാഷണം അവിടെ തീർന്നു പോകാതെ ഇരിക്കാൻ ഞാൻ തുടർന്നു "കുറേ നേരം ആയാലോ നിൽപ്പ് തുടങ്ങിയിട്ട്, പോകുന്നില്ലേ"

"അച്ഛൻ വിളിക്കാൻ വരും എന്നാ പറഞ്ഞേ. ഇപ്പൊ വരുവായിരിക്കും" നോക്കി നിന്നു മടുത്തത്തിന്റെ ക്ഷീണം അവളുടെ മുഖത്ത് പ്രകടമായി.

"പലപ്പോഴും കണ്ടിട്ടുണ്ട് ഇയാളെ ഇവിടെ, കണ്ട് പഴകിയത് കൊണ്ട് പേര് അറിയാൻ ഒരു ആകാംഷ"

"ദിവ്യ" അവൾ പ്രസന്നമായി തന്നെ മറുപടി പറഞ്ഞു. അതിനു ശേഷം അവൾ അതെ ചോദ്യം ആവർത്തിച്ചു. "ചേട്ടന്റെയോ"

"ജേക്കബ്"

അടുത്തതായി എന്തേലും ചോദിക്കുന്നതിനു മുമ്പ് തന്നെ അവളുടെ അച്ഛൻ സ്കൂട്ടറിൽ വന്നു. "അച്ഛൻ വന്നു, പോകുവാട്ടോ. Bye". അവൾ നടന്നു നീങ്ങി.

അവളോട് കൂടുതലായി ഒന്നും സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിൽ ഉണ്ടെങ്കിൽ തന്നെയും, അവളുടെ അടുത്ത് നിന്ന് ആദ്യമായി സംസാരിച്ചതിന്റെ സന്തോഷം മനസ്സിൽ ഉണ്ടായിരുന്നു. ഏതൊരു പ്രണയത്തിന്റെ തുടക്കം എടുത്തു പരിശോധിച്ച് നോക്കിയാലും ഇങ്ങനെ ഒക്കെ തന്നെ ആകും നടന്നിട്ടുടാവുക. ഇനിയുള്ള പത്ത് ദിവസത്തേക്ക് ഇത് തന്നെ ധാരാളം എന്ന് മനസ്സ് പറഞ്ഞു. ആ സംതൃപ്തിയോടെ ഞാൻ നടന്നു നീങ്ങി. മനസ്സിലൂടെ ആ നിമിഷം വീണ്ടും വീണ്ടും ആവർത്തിച്ചു കണ്ട് കൊണ്ടിരുന്നു. ചുണ്ടിൽ അത് പുഞ്ചിരി വിടർത്തി. അത് ഒരു നല്ല തുടക്കം ആയിരുന്നു.

Comments

Post a Comment

Popular posts from this blog

Lift - Chapter II

 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു. "നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു. ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു. "അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?" "ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു.  "ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീ

പണ്ട്... പണ്ട്... പണ്ട്....

"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..." വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും. "എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..." "വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട" "ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..." "ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ" "നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..." ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തി

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ