Skip to main content

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു.

പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു. 

"സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ"

കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി. 

ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ രണ്ടു പേരും തനിച്ചാണ്. ഇൗ വീട് അനാഥമായി. വീർപ്പുമുട്ടൽ ആണ് ഇതിനു ഉള്ളിൽ ഇരിക്കുമ്പോൾ. സ്റ്റേഷനിൽ നിന്ന് വന്നാൽ പിന്നെ മനസ്സ് ഒട്ടും സ്വസ്ഥമല്ല. മാനസികമായും തളർന്ന ഒരു അവസ്ഥയിൽ ആണ്. അപ്പോ പിന്നെ മമ്മി എന്ത് മാത്രം തളർന്നു കാണും എന്ന് എനിക്ക് മനസ്സിലായി. 

"ജേക്കബേ..." ഹാളിൽ നിന്നും മമ്മി വിളിച്ചു. സാരി ആണ് വേഷം. ഒരു കണ്ണാടി ഉണ്ട്. മുഖത്ത് അവിടെ ഇവിടെ ചെറിയ പൗഡറിന്റെ തരികൾ. അടുത്തേക്ക് ചെന്ന് കയ്യിൽ ഉള്ള ടവ്വൽ മേടിച്ചു മുഖത്തെ പൗഡറിന്റെ തരികൾ തുടച്ചു മാറ്റി.

ഞായറാഴ്ച രാവിലെ കുർബാനക്ക് പോകുമ്പോൾ ചോദിക്കും "ജേക്കബേ, മുഖത്ത് പൗഡർ ഒരുപാട് ഉണ്ടോ". കൊച്ചു കുട്ടികളെ ഒരുക്കി കൊണ്ടുപോകുന്ന പോലത്തെ ഒരു കാഴ്ച ആണ് അത്.

വീട് പൂട്ടി പുറത്തേക്ക് ഇറങ്ങി. നടകൾ ഓരോന്നായി എണ്ണി മമ്മി പുറകെ വന്നു. എടുത്തുവെച്ചിരുന്ന ബാഗ് ഞാൻ കയ്യിൽ എടുത്തു. 

"ജേക്കബേ, ഇതെന്ന ബാഗിൽ...?" എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ മമ്മി ചോദിച്ചു. "കുറച്ചു തുണികളാ" അലസതയുടെ ഞാൻ മറുപടി പറഞ്ഞു. 

ഞാനും ദിവ്യയും ഒരുപാട് ആഗ്രഹിച്ചു മേടിച്ച ബുള്ളറ്റ് ആണ്. അവളുടെ ഓർമകൾ തിരിച്ചു വരും, ഓരോ തവണയും ഞാൻ ഇൗ ബുള്ളറ്റിൻ യാത്ര ചെയ്യാൻ തുടങ്ങുമ്പോൾ. ബാഗ് മുന്നിൽ വെച്ച് ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. തോളിൽ കൈ അമർത്തി പിടിച്ചു മമ്മി പിടിച്ചു കയറി. 

"നമ്മൾ എങ്ങോട്ടേക്ക പോകുന്നേ" ഒരു പേരിന് എന്നവണ്ണം ചോദിച്ചു. ഞാൻ നിശബ്ദം ആയി ഇരുന്നതേ ഉള്ളൂ.

ഒരുപാട് നാളുകൾക്ക് ശേഷം ആണ് മമ്മിയും ഞാനും ബുള്ളറ്റിൻ യാത്ര ചെയ്യുന്നത്. ദിവ്യയും മമ്മിയും കൂടിയാണ് സാധാരണ സർകീട്ട് മുഴുവൻ.

കണ്ണാടിയിൽ കൂടി ഞാൻ മമ്മിയെ നോക്കി. കാഴ്ച്ചകൾ കണ്ട് ഇരിക്കുകയാണ്. ഒരു ഇടവഴിയിലൂടെ ഞാൻ തിരിഞ്ഞ് കയറി. പുറത്ത് ഒരു ബോർഡ് വച്ചിട്ടുണ്ട്.

"Nest - Orphanage & Old Age Home"

ഒരു ചെറിയ കെട്ടിടം. മുൻവശത്ത് ചെറിയ പാർക്കിൽ കുട്ടികൾ കളിക്കുന്നു. കുറച്ചു പ്രായമായ അമ്മമാർ അവിടെ ഇരുന്നു കഥ പറയുന്നു. കുറച്ചു അപ്പച്ചന്മാർ മുറ്റത്ത് കൂടി നടക്കുന്നു. ചിലർ ചെടികൾ നനക്കുന്ന തിരക്കിൽ ആണ്.

മമ്മിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ആ കെട്ടിടത്തിന്റെ പടികൾ ചവിട്ടി കയറി. മറ്റേ കയ്യിൽ ബാഗും. മമ്മിയുടെ മുഖത്ത് ഒരു പേടി എനിക്ക് അനുഭവപ്പെട്ടു. ഒരു ആശ്വാസ വാക്ക് എന്നപോലെ ഞാൻ പറഞ്ഞു, "പേടിക്കണ്ട മമ്മി, വാ...". പണ്ട് സ്കൂളിൽ ചേർക്കുവാൻ ഒരു കയ്യിൽ എന്നെയും വലിച്ചു മറ്റേ കയ്യിൽ ബാഗും പിടിച്ചു സ്കൂളിന്റെ പടി കയറി പോകുന്നത് മമ്മിയുടെ ഭാവനയിൽ വന്നു കാണും എന്ന് എനിക്ക് തോന്നി. ഞാൻ അവിടെ നിന്നു. ബാഗ് താഴേക്ക് വെച്ചു. കവിളുകളിൽ കൈകൾ വെച്ച് കൊണ്ട് കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു, ഒരു ചെറു ചിരിയോടെ "പേടിക്കുന്ന പോലെ ഒന്നുമില്ല". ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി. മുഖം നിശ്ചലം ആയിരുന്നു. അതോടൊപ്പം ഒരു ഭയവും. എങ്ങനെ സമാധാനിപ്പിക്കാൻ ആണെന്ന് എനിക്കും അറിഞ്ഞുകൂട. എന്റെ ഉള്ളും വിങ്ങി. നിറഞ്ഞു നിൽക്കുന്ന പോലെ ഒരു അവസ്ഥ.

"സിസ്റ്റർ". 

"ജേക്കബ്, രാവിലെ വരും എന്ന് പറഞ്ഞിട്ട്, എന്താ ഇത്ര വൈകിയേ, വരു ഇരിക്കൂ"

"സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോൾ ഇച്ചിരി വൈകി"

"അമ്മ ആണല്ലേ" ചിരിച്ച പ്രസന്നമായ മുഖത്തോടെ സിസ്റ്റർ മമ്മിയെ നോക്കി. മമ്മി തിരിച്ചു പ്രതികരിച്ചില്ല. നോക്കുമ്പോൾ ആ നിശ്ശബ്ദത ശരിക്കും അനുഭവപ്പെട്ടു.

സിസ്റ്റർ തുടർന്നു "അമ്മയോട് കാര്യം പറഞ്ഞോ"

"ഇല്ല സിസ്റ്റർ" അപ്പോഴും മമ്മി എന്നെ നോക്കി കൊണ്ട് നിന്നു.

"മേര്യമ്മേ..." സിസ്റ്റർ കുറച്ചു ശബ്ദം ഉയർത്തി വിളിച്ചു. അതിനു ശേഷം തുടർന്നു "മെൽവിനേ വിളിച്ചോണ്ട് വാ"

മേര്യമ്മ മെൽവിനേയും കൂട്ടി വന്നു. കുട്ടി നിക്കറും കുഞ്ഞി ഷർട്ടും ഇട്ടു ഒരു പയ്യൻ. കണ്ടാൽ ഒരു അഞ്ച് വയസ്സ് പ്രായം. അവൻ കൊഞ്ചിക്കൊണ്ട് സിസ്റ്ററിന് മുന്നിലേക്ക് ഓടി. മമ്മി അതൊന്നും ശ്രദ്ധിച്ചില്ല. നിശ്ചലം ആയി തന്നെ ഇരുന്നു. 

ആ കൊച്ചിനെയും ചേർത്ത് പിടിച്ചു കൊണ്ട് സിസ്റ്റർ തുടർന്നു "അമ്മേ..."

മമ്മി പെട്ടന്ന് ഞെട്ടി എണീറ്റു. മുഖം സിസ്റ്റർക്ക് നേരെ തിരിച്ചു. 

"ഇത് മെൽവിൻ. എല്ലാവർക്കും ഇവനെ നല്ല കാര്യമാണ്. ജേക്കബ് ഇതിനു മുമ്പ് ഇവിടെ വന്നിട്ട് ഉണ്ട്. ജേക്കബിനെ എനിക്ക് അറിയാം. ദിവ്യ പോയത് മുതൽ ജേക്കബ് ആകെ തളർന്ന് ഇരികുവാണ്. മെൽവിനെ മകൻ ആയി സ്വീകരിക്കാം എന്ന് ജേക്കബ് എടുത്ത തീരുമാനം ആണ്. ആ തീരുമാനം ശരിയാണ് എന്ന് എനിക്ക് അഭിപ്രായം ഉണ്ട്. അമ്മയുടെ സമ്മതം മാത്രമേ ജേക്കബിന്‌ വേണ്ടതുള്ളു."

പറഞ്ഞു തീർക്കും മുമ്പ് മമ്മി ഇരുന്ന കസേരയിൽ പിടിച്ചു എഴുന്നേറ്റു. കണ്ണുകൾ കലങ്ങി ഇരുന്നു. കണ്ണ് നിറഞ്ഞു ഇരിക്കുന്നതായി കണ്ടു. എന്റെ ഹൃദയം വിങ്ങി തുടങ്ങി. കസേരയിൽ പിടിച്ചു എണീറ്റപ്പോൾ മമ്മി ചെറുതായി വീഴാൻ തുടങ്ങി. കൈകളിൽ പിടിച്ച് ഞാൻ താങ്ങി. കസേര പുറകിലേക്ക് മറിഞ്ഞു. മമ്മിയുടെ കണ്ണിൽ നിന്ന് കണ്ണീർ തുള്ളികൾ പൊഴിഞ്ഞു. തമ്മിൽ കണ്ണുകൾ കൊണ്ട് സംസാരിച്ചു. കണ്ണുനീർ കൊണ്ട് മമ്മിയുടെ സമ്മതം അറിയിച്ചു. 

മെൽവിനെ എന്റെ അടുത്തേക്ക് വിളിച്ചു. അവൻ ആദ്യം ഒന്ന് മടിച്ചു. സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി. ഒരു അനുവാദം ചോദിക്കുന്ന പോലെ. സിസ്റ്റർ അവന് അനുവാദം കൊടുത്തു. അവൻ മേശയിൽ കൂടി പിടിച്ചു പിടിച്ചു നാണിച്ചു വന്നു. അവനെ ചേർത്ത് പിടിച്ചു. അവനെ എന്റെ കൈകളിൽ എടുത്തു. അവനെ ചേർത്ത് പിടിച്ചു. അവൻ ഒരു കൗതുകം എന്ന പോലെ എന്റെ മീശയിൽ കുഞ്ഞിക്കൈകൾ കൊണ്ട് തൊട്ടു. അവന് എന്തെന്നില്ലാത്ത ഒരു സന്തോഷം. അവൻ പൊട്ടിച്ചിരിച്ചു. അവന്റെ ചിരിയിൽ ഞങ്ങൾ കൂടി. മമ്മി ഞങ്ങളെ രണ്ടു പേരെയും ചേർത്ത് പിടിച്ചു. സന്തോഷത്തിന്റെ നിമിഷങ്ങൾ.

ഇറങ്ങുവാനായി ഞങ്ങൾ തുടങ്ങി. സിസ്റ്റർക്ക്‌ നേരെ ബാഗ് നീട്ടി. 

"സിസ്റ്റർ, ഇത് കുറച്ചു പുതിയ ഡ്രസ്സ് ആണ്, സിസ്റ്റർ തന്നെ കൊടുത്തോ പിള്ളേർക്ക്"

സന്തോഷത്തോടെ സിസ്റ്റർ അത് സ്വീകരിച്ചു. 

മെൽവിൻ ബുള്ളറ്റിന്റെ മുന്നിൽ കേറി ഇരിപ്പ് ഉറപ്പിച്ചു. മമ്മി എന്റെ തോളിൽ കൈ പിടിച്ചു ഇരുന്നു. ഞങ്ങൾ വീട്ടിലേക്ക് യാത്രയായി. കണ്ണാടിയിലൂടെ ഞാൻ നോക്കി. സിസ്റ്റർ അപ്പോഴും ആ പടി വാതിലിൽ നിന്ന് ഞങ്ങളെ നോക്കി നിൽക്കുന്നു. പണ്ട് എപ്പോഴോ ഇത് പോലെ ഒരു യാത്ര ആഗ്രഹിച്ച ഒരു കുട്ടി നോക്കും പോലെ.

Comments

  1. Wow. I experienced something lyk watching a big feel good movie, but see how short it is!

    ReplyDelete
  2. Surprising...The last sentence means a lot..Engaging,intriguing and more overe exactly to the point.. brilliant job brother...All the very best❣️

    ReplyDelete
  3. ഉഷാറ് ക്രാഫ്റ്റിന്റെ കളി..bro😍😍😍😘

    ReplyDelete

Post a Comment

Popular posts from this blog

Lift - Chapter I

"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്."  "സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു. "ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!"  "സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും. "ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!"  "ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു. ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളി

அடைக்கலம்

"அம்மா... தயாரா என்று...?"  நான் அறையில் இ௫ந்து சத்தமாக கேட்டேன்.  அம்மா சமையலறையில் பிஸியாக இருக்கிறாள்.  அந்த நேரத்தில் நான் சில துணிகளை பையில் அடைத்துக்கொண்டிருந்தேன்.  பதில் கேட்டார்.  நான் மீண்டும் "அம்மா..." என்று கூப்பிட்டேன்.  செய்தித்தாள்கள் ஒன்றாகப்  பாடுகின்றன.  இந்த அழைப்புக்கும் எந்த பதிலும் இல்லை.  நான் சமையலறைக்குச் சென்றேன். அம்மாவிற்கு வயதாகிவிட்டது.  கைகள் மற்றும் கன்னங்களில் சுருக்கங்கள் அதிகமாகின்றன.  விஷயங்களைச் செய்யும் வேகம் மெதுவாக விட்டது.  நான் பள்ளிக்குச் செல்லும்போது என் அம்மாவின் வேகம் நினைவிற்கு வந்தது பார்த்ததும், ஓடுவதும், ௨ணவு சமைப்பதும், என்னை அலங்கரிப்பதும், எனது பையில் உணவு நிரப்புவதும், எனக்கு உணவளிப்பதும் எனக்கு நினைவிருக்கிறது.  இது காலை ௨ணவை   அவசரமா௧ செய்து கொண்டீ௫ந்தார்௧ள்.  நான் என் அம்மாவின் கையை பிடித்து . "நேரமாகிவிட்டது. போகலாம் என்றென்." என் அம்மா சிறிது நேரம் அங்கிருந்து ஏதோ நினைவில் ஆழ்ந்து இ௫ந்தார்.  சில நேரங்களில் நான் நினைவில் ஆழ்ந்தி௫ப்பது போல.  கைகளை கழுவிய பின், அம்மா அறைக்குச் சென்றாள். த

ഇരുട്ടിൽ അവൾക്കായി

ശ്വാസം ഉള്ളിലേക്ക് എടുക്കുവാനായി പ്രയാസപ്പെട്ടു അവൾ. കൈകൾ കോർത്ത് പിടിച്ച് കൊണ്ട് അവൾക്ക് അരികിൽ അവൻ ഇരുന്ന് കണ്ണുകളിലേക്ക് നിസ്സഹായനായി നോക്കി. നിശബ്ദത നിറഞ്ഞ മുറി. വെള്ള കുപ്പായം അണിഞ്ഞ നഴ്സുമാർ ഇടയ്ക്ക് വന്നു നോക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു നല്ല ശതമാനം അവർ ഇതിനോടകം കൈവിട്ടിരിക്കാം. അവൾക്ക് ചുറ്റും ജീവൻ നിലനിർത്താനായി ഒരുപാട് ഉപകരണങ്ങൾ. അതിൽ നിന്നും പുറപ്പെടുന്ന ശബ്ദം ഉള്ളിൽ ഭീതി നിറക്കുന്നു. അവളുടെ കരം നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അവൻ ചോദിച്ചു, "ഇതിന് വേണ്ടിയാണോ നമ്മൾ അടുത്തത്... ഇതിന് വേണ്ടിയാണോ നമ്മൾ പ്രണയിച്ചത്..." അവൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. നിസ്സഹാതയുടെ കണ്ണീർ ! അവൻ അവളുടെ കൈകൾ കോർത്ത് പിടിച്ച് അവളുടെ അരികിൽ തലച്ചായിച്ച് കിടന്നു, അവളെ തനിയെ വിടാതെ മുറുകെ പിടിച്ചുകൊണ്ട്. സുകുമാരൻ. പലിശക്കാരൻ ഔസേപ്പിൻ്റെ ഡ്രൈവറാണ്. ഔസേപ്പിൻ്റെ വലംകൈ പോലെ എപ്പോഴും കൂടെയുണ്ടാകും. ഒരിക്കൽ അംബാസഡർ കാറിൽ സുകുമാരനും ഔസേപ്പും കൂടി ടൗണിലെ കടയിലേക്ക് വരുമ്പോൾ ഒരു പെൺകുട്ടി വണ്ടിക്ക് കുറുകെ ചാടി. സുകുമാരൻ ബ്രേക്ക് പെട്ടെന്ന് പിടിച്ചതിനാൽ ഒര