Skip to main content

പണ്ട്... പണ്ട്... പണ്ട്....


"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..."

വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും.

"എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..."

"വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട"

"ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..."

"ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ"

"നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..."

ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തിയ ഒന്നാണ് കേട്ടോ. ഞാൻ ആഗ്രഹിക്കുന്നത് സമാധാനം ആണ്. ഗാന്ധിമാർഗ്ഗം!

"പണ്ട് ഇയാള് എന്നോട് ഒരു കഥ പറഞ്ഞത് ഓർക്കുന്നുണ്ടോ...?"

"ഹും..." 

ഒരു ദീർഘശ്വാസം !

ഒന്ന് ആലോചിച്ചു നോക്കേണ്ടിയിരിക്കുന്നു. എൻ്റെ കഥ ഭാവനയിൽ വിരിയുന്ന കഥകൾ ഒക്കെ ഇവളോട് പറയാറുണ്ട്. കഥ ഭാവന എന്ന് പറയുമ്പോൾ മനസിലായി കാണൂലോ. അൻറിയലിസ്റ്റിക് ആയിട്ടുള്ള കാര്യങ്ങൾ കുറച്ച് കൂടി റിയലിസ്റ്റിക് ആക്കി പറയും. അത് ഇത്ര വലിയ പ്രശ്നം ആണോ. എല്ലാം മനോഹരമായി തന്നെ ഇരിക്കട്ടെ. നമ്മുടെ ഭാവി, ഭൂതം, വർത്തമാനം.

"നീ ഏത് കഥയാ പറയണേ..."

"ഓ... ഇങ്ങേര്... അപ്പോ ഒരുപാട് ഉണ്ടല്ലേ..."

അവിടെയും ഞാൻ നിശബ്ദത പാലിച്ചു. കൂടെ ഒരു കള്ളച്ചിരിയും പാസ്സ് ആക്കി. 

"എന്തൊക്കെ ആയിരുന്നു... പട്ടുപാവാട ഒക്കെ ഇട്ടോണ്ട് അമ്പലത്തിലേക്ക് ഞാൻ കേറി പോണു... അപ്പോ എന്നെ കാണുന്നു... സൈക്കിൾ നിർത്തി എന്നെ തന്നെ നോക്കി നിൽക്കുന്നു... എന്തൊരു ബഡായി ആടോ... കേട്ടപ്പോ ഞാൻ ശരിക്കും വിശ്വസിച്ചു പോയി... ഇതൊക്കെ വലിയ കാര്യായിട്ട് അമ്മയോട് പറഞ്ഞപ്പോൾ അല്ലേ, അമ്മ കിടന്നു ചിരിയോട് ചിരി..."

എന്താ തട്ടത്തിൻ മറയത്തിൽ മാത്രേ അങ്ങനെ ഒക്കെ സംഭവിക്കൂ. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കില്ലേ...? ഏതായാലും അവളോട് ഞാൻ ഒന്നും പറയാൻ പോയില്ല. ചമ്മിയ മുഖത്തോടെ അവൾ പറഞ്ഞതൊക്കെ സമ്മതിച്ചു. 

പണ്ട്... പണ്ട്... പണ്ട്... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. അമ്പത് നോമ്പിൻ്റെ സമയം. എന്നും പള്ളിയിൽ വരുന്ന കുട്ടികൾക്ക് സമ്മാനം കിട്ടും എന്ന് അറിഞ്ഞൊണ്ട് ഞാനും രാവിലെ പള്ളിയിൽ പോകുവായിരുന്നു. ആ തണുപ്പത്ത് സൈക്കിൾ ചവിട്ടി പോകാൻ ഒരു പ്രത്യേക രസം തന്നെയാണ്. അന്ന് കൂട്ടുകാരോട് ഒക്കെ സംസാരിച്ചു പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോൾ അല്പം വൈകി പോയി. വീട്ടിൽ ചെന്നിട്ട് വേണം റെഡി ആയി സ്കൂളിൽ പോകാൻ. ഹീറോ സൈക്കിളിൽ പറ്റുന്ന അത്ര സ്പീഡിൽ പറന്നു.

അമ്പലത്തിന് മുന്നിൽ കൂടി ആണ് വീട്ടിലേക്ക് ഉള്ള വഴി. പോകും വഴിയാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. കോടമഞ്ഞ് പുതച്ച വഴിയിലൂടെ അവൾ നടന്നു വരുന്നു. ചുവപ്പ് നിറത്തിലുള്ള പട്ടുപാവാടയും ധരിച്ച് അവൾ. വഴിയരികിലെ പച്ചപ്പ് അവളെ കൂടുതൽ മനോഹരിയാക്കി. അവളിൽ എൻ്റെ കണ്ണുകൾ ഉടക്കി. ചുറ്റും ഉള്ളത് എല്ലാം നിശ്ചലം ആയി ഒരു നിമിഷത്തേക്ക്. 

പക്ഷേ ഹീറോ സൈക്കിൾ എവിടെയോ ചെന്ന് ഇടിച്ചു കയറി. അന്ന് സൈക്കിളിൽ നിന്ന് വീണ് കയ്യിലെ തൊലി പോയത് മിച്ചം. ഏതായാലും അന്ന് അമ്പലത്തിന് മുമ്പിൽ വെച്ച് കണ്ട ആ സുന്ദരി പെണ്ണിനെ ഒരിക്കൽ കൂടി കാണുവാൻ ആയി ഞാൻ കൊതിച്ചു. 

വർഷങ്ങൾ കഴിഞ്ഞു. ഞാൻ ആഗ്രഹിച്ച പോലെ, അന്ന് കണ്ട ആ സുന്ദരി, എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. തീർത്തും അവിചാരിതമായി തന്നെ ഞങ്ങൾ കണ്ടുമുട്ടി. അത് സൗഹൃദം ആയി. പ്രണയം ആയി. ഒടുവിൽ അവൾ എൻ്റെ ജീവിതസഖിയായി.

Comments

Popular posts from this blog

Lift - Chapter I

"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്."  "സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു. "ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!"  "സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും. "ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!"  "ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു. ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളി

அடைக்கலம்

"அம்மா... தயாரா என்று...?"  நான் அறையில் இ௫ந்து சத்தமாக கேட்டேன்.  அம்மா சமையலறையில் பிஸியாக இருக்கிறாள்.  அந்த நேரத்தில் நான் சில துணிகளை பையில் அடைத்துக்கொண்டிருந்தேன்.  பதில் கேட்டார்.  நான் மீண்டும் "அம்மா..." என்று கூப்பிட்டேன்.  செய்தித்தாள்கள் ஒன்றாகப்  பாடுகின்றன.  இந்த அழைப்புக்கும் எந்த பதிலும் இல்லை.  நான் சமையலறைக்குச் சென்றேன். அம்மாவிற்கு வயதாகிவிட்டது.  கைகள் மற்றும் கன்னங்களில் சுருக்கங்கள் அதிகமாகின்றன.  விஷயங்களைச் செய்யும் வேகம் மெதுவாக விட்டது.  நான் பள்ளிக்குச் செல்லும்போது என் அம்மாவின் வேகம் நினைவிற்கு வந்தது பார்த்ததும், ஓடுவதும், ௨ணவு சமைப்பதும், என்னை அலங்கரிப்பதும், எனது பையில் உணவு நிரப்புவதும், எனக்கு உணவளிப்பதும் எனக்கு நினைவிருக்கிறது.  இது காலை ௨ணவை   அவசரமா௧ செய்து கொண்டீ௫ந்தார்௧ள்.  நான் என் அம்மாவின் கையை பிடித்து . "நேரமாகிவிட்டது. போகலாம் என்றென்." என் அம்மா சிறிது நேரம் அங்கிருந்து ஏதோ நினைவில் ஆழ்ந்து இ௫ந்தார்.  சில நேரங்களில் நான் நினைவில் ஆழ்ந்தி௫ப்பது போல.  கைகளை கழுவிய பின், அம்மா அறைக்குச் சென்றாள். த

ഇരുട്ടിൽ അവൾക്കായി

ശ്വാസം ഉള്ളിലേക്ക് എടുക്കുവാനായി പ്രയാസപ്പെട്ടു അവൾ. കൈകൾ കോർത്ത് പിടിച്ച് കൊണ്ട് അവൾക്ക് അരികിൽ അവൻ ഇരുന്ന് കണ്ണുകളിലേക്ക് നിസ്സഹായനായി നോക്കി. നിശബ്ദത നിറഞ്ഞ മുറി. വെള്ള കുപ്പായം അണിഞ്ഞ നഴ്സുമാർ ഇടയ്ക്ക് വന്നു നോക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു നല്ല ശതമാനം അവർ ഇതിനോടകം കൈവിട്ടിരിക്കാം. അവൾക്ക് ചുറ്റും ജീവൻ നിലനിർത്താനായി ഒരുപാട് ഉപകരണങ്ങൾ. അതിൽ നിന്നും പുറപ്പെടുന്ന ശബ്ദം ഉള്ളിൽ ഭീതി നിറക്കുന്നു. അവളുടെ കരം നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അവൻ ചോദിച്ചു, "ഇതിന് വേണ്ടിയാണോ നമ്മൾ അടുത്തത്... ഇതിന് വേണ്ടിയാണോ നമ്മൾ പ്രണയിച്ചത്..." അവൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. നിസ്സഹാതയുടെ കണ്ണീർ ! അവൻ അവളുടെ കൈകൾ കോർത്ത് പിടിച്ച് അവളുടെ അരികിൽ തലച്ചായിച്ച് കിടന്നു, അവളെ തനിയെ വിടാതെ മുറുകെ പിടിച്ചുകൊണ്ട്. സുകുമാരൻ. പലിശക്കാരൻ ഔസേപ്പിൻ്റെ ഡ്രൈവറാണ്. ഔസേപ്പിൻ്റെ വലംകൈ പോലെ എപ്പോഴും കൂടെയുണ്ടാകും. ഒരിക്കൽ അംബാസഡർ കാറിൽ സുകുമാരനും ഔസേപ്പും കൂടി ടൗണിലെ കടയിലേക്ക് വരുമ്പോൾ ഒരു പെൺകുട്ടി വണ്ടിക്ക് കുറുകെ ചാടി. സുകുമാരൻ ബ്രേക്ക് പെട്ടെന്ന് പിടിച്ചതിനാൽ ഒര