Skip to main content

പണ്ട്... പണ്ട്... പണ്ട്....


"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..."

വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും.

"എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..."

"വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട"

"ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..."

"ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ"

"നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..."

ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തിയ ഒന്നാണ് കേട്ടോ. ഞാൻ ആഗ്രഹിക്കുന്നത് സമാധാനം ആണ്. ഗാന്ധിമാർഗ്ഗം!

"പണ്ട് ഇയാള് എന്നോട് ഒരു കഥ പറഞ്ഞത് ഓർക്കുന്നുണ്ടോ...?"

"ഹും..." 

ഒരു ദീർഘശ്വാസം !

ഒന്ന് ആലോചിച്ചു നോക്കേണ്ടിയിരിക്കുന്നു. എൻ്റെ കഥ ഭാവനയിൽ വിരിയുന്ന കഥകൾ ഒക്കെ ഇവളോട് പറയാറുണ്ട്. കഥ ഭാവന എന്ന് പറയുമ്പോൾ മനസിലായി കാണൂലോ. അൻറിയലിസ്റ്റിക് ആയിട്ടുള്ള കാര്യങ്ങൾ കുറച്ച് കൂടി റിയലിസ്റ്റിക് ആക്കി പറയും. അത് ഇത്ര വലിയ പ്രശ്നം ആണോ. എല്ലാം മനോഹരമായി തന്നെ ഇരിക്കട്ടെ. നമ്മുടെ ഭാവി, ഭൂതം, വർത്തമാനം.

"നീ ഏത് കഥയാ പറയണേ..."

"ഓ... ഇങ്ങേര്... അപ്പോ ഒരുപാട് ഉണ്ടല്ലേ..."

അവിടെയും ഞാൻ നിശബ്ദത പാലിച്ചു. കൂടെ ഒരു കള്ളച്ചിരിയും പാസ്സ് ആക്കി. 

"എന്തൊക്കെ ആയിരുന്നു... പട്ടുപാവാട ഒക്കെ ഇട്ടോണ്ട് അമ്പലത്തിലേക്ക് ഞാൻ കേറി പോണു... അപ്പോ എന്നെ കാണുന്നു... സൈക്കിൾ നിർത്തി എന്നെ തന്നെ നോക്കി നിൽക്കുന്നു... എന്തൊരു ബഡായി ആടോ... കേട്ടപ്പോ ഞാൻ ശരിക്കും വിശ്വസിച്ചു പോയി... ഇതൊക്കെ വലിയ കാര്യായിട്ട് അമ്മയോട് പറഞ്ഞപ്പോൾ അല്ലേ, അമ്മ കിടന്നു ചിരിയോട് ചിരി..."

എന്താ തട്ടത്തിൻ മറയത്തിൽ മാത്രേ അങ്ങനെ ഒക്കെ സംഭവിക്കൂ. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കില്ലേ...? ഏതായാലും അവളോട് ഞാൻ ഒന്നും പറയാൻ പോയില്ല. ചമ്മിയ മുഖത്തോടെ അവൾ പറഞ്ഞതൊക്കെ സമ്മതിച്ചു. 

പണ്ട്... പണ്ട്... പണ്ട്... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. അമ്പത് നോമ്പിൻ്റെ സമയം. എന്നും പള്ളിയിൽ വരുന്ന കുട്ടികൾക്ക് സമ്മാനം കിട്ടും എന്ന് അറിഞ്ഞൊണ്ട് ഞാനും രാവിലെ പള്ളിയിൽ പോകുവായിരുന്നു. ആ തണുപ്പത്ത് സൈക്കിൾ ചവിട്ടി പോകാൻ ഒരു പ്രത്യേക രസം തന്നെയാണ്. അന്ന് കൂട്ടുകാരോട് ഒക്കെ സംസാരിച്ചു പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോൾ അല്പം വൈകി പോയി. വീട്ടിൽ ചെന്നിട്ട് വേണം റെഡി ആയി സ്കൂളിൽ പോകാൻ. ഹീറോ സൈക്കിളിൽ പറ്റുന്ന അത്ര സ്പീഡിൽ പറന്നു.

അമ്പലത്തിന് മുന്നിൽ കൂടി ആണ് വീട്ടിലേക്ക് ഉള്ള വഴി. പോകും വഴിയാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. കോടമഞ്ഞ് പുതച്ച വഴിയിലൂടെ അവൾ നടന്നു വരുന്നു. ചുവപ്പ് നിറത്തിലുള്ള പട്ടുപാവാടയും ധരിച്ച് അവൾ. വഴിയരികിലെ പച്ചപ്പ് അവളെ കൂടുതൽ മനോഹരിയാക്കി. അവളിൽ എൻ്റെ കണ്ണുകൾ ഉടക്കി. ചുറ്റും ഉള്ളത് എല്ലാം നിശ്ചലം ആയി ഒരു നിമിഷത്തേക്ക്. 

പക്ഷേ ഹീറോ സൈക്കിൾ എവിടെയോ ചെന്ന് ഇടിച്ചു കയറി. അന്ന് സൈക്കിളിൽ നിന്ന് വീണ് കയ്യിലെ തൊലി പോയത് മിച്ചം. ഏതായാലും അന്ന് അമ്പലത്തിന് മുമ്പിൽ വെച്ച് കണ്ട ആ സുന്ദരി പെണ്ണിനെ ഒരിക്കൽ കൂടി കാണുവാൻ ആയി ഞാൻ കൊതിച്ചു. 

വർഷങ്ങൾ കഴിഞ്ഞു. ഞാൻ ആഗ്രഹിച്ച പോലെ, അന്ന് കണ്ട ആ സുന്ദരി, എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. തീർത്തും അവിചാരിതമായി തന്നെ ഞങ്ങൾ കണ്ടുമുട്ടി. അത് സൗഹൃദം ആയി. പ്രണയം ആയി. ഒടുവിൽ അവൾ എൻ്റെ ജീവിതസഖിയായി.

Comments

Popular posts from this blog

Lift - Chapter I

"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്."  "സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു. "ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!"  "സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും. "ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!"  "ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു. ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളി...

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ ...

The Silver Coin

"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്. പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്. ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എ...