Skip to main content

Lift - Chapter II


 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു.

"നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു.

ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു.

"അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?"

"ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു. 

"ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീസ് ദേഷ്യപ്പെട്ടു. "തന്നോട് ഇപ്പൊ ആരാ വണ്ടി നിർത്താൻ പറഞ്ഞെ... ഏതായാലും ഇവിടെ കിടക്കട്ടെ. താൻ കുറച്ചു ഒതുക്കി നിർത്തിക്കേ."

 മഴ അപ്പോഴും ശക്തിയായി തന്നെ പെയ്തു കൊണ്ടിരുന്നു. നല്ല ഇടിമുഴക്കവും മിന്നലും ഉണ്ട്. ആ കാറിന് ഉള്ളിൽ ഒരു പേടിപ്പെടുത്തുന്ന അനുഭൂതി ആയിരുന്നു അപ്പോൾ. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് യാതൊരു നിശ്ചയവുമില്ല. ചന്ദ്രന്റെ കൈകൾ വിറക്കുന്നത് വ്യക്തമായിരുന്നു. 

ഒരു തണൽമരത്തിന് കീഴെ കാർ ഒതുക്കി നിർത്തി. വർഗീസ് കയ്യിൽ കരുതിയിരുന്ന കത്തി എടുത്തു എന്റെ കഴുത്തിലേക്ക് വെച്ചു. "ഇറങ്ങി ഓടാം എന്ന് വിചാരിക്കേണ്ട...". വർഗീസ് ചന്ദ്രന് നേരെ നോക്കി കൊണ്ട് തുടർന്നു. 

"ചന്ദ്രൻ ചേട്ടാ, ഞാൻ ഒരു കഥ പറയാം. ഒരിടത്ത് ഒരിടത്ത് ഒരു അച്ഛനും അമ്മയും മകളും ജീവിച്ചിരുന്നു. സന്തോഷമായി പോവുകയായിരുന്നു അവരുടെ ജീവിതം. ഒരിക്കൽ ഈ അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോൾ ഒരാൾ വഴിയിൽ ചോര വാർന്ന് കിടക്കുന്നത് കണ്ടു. അയാൾക്ക് അത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. വഴിയിൽ കിടന്ന ആളെയും എടുത്തു കൊണ്ട് അയാൾ ആശുപത്രിയിലേക്ക് ഓടി. കുറെ ദൂരം ഓടി. ഓടി ഓടി അയാൾ തളർന്നു. ഇനിയും ഓടാൻ ഉള്ള ശേഷി അയാൾക്ക് ഇല്ലായിരുന്നു. മരണത്തോട് മല്ലിടുന്ന ആ മനുഷ്യനെ സഹായികാതെയിരിക്കാൻ അയാൾക്ക് മനസ്സ് വന്നില്ല. ഒരു മരത്തിന് ചുവട്ടിൽ ചാരി ഇരുത്തിയിട്ട് അയാൾ ആരെയേലും സഹായത്തിനു കിട്ടുമോ എന്ന് അന്വേഷിച്ചു മുമ്പിലേക്ക് നടന്നു. പെട്ടന്ന് ഒരു പോലീസ് വണ്ടി നിർത്തി ഇട്ടിരിക്കുന്നു കണ്ടു. അവരുടെ അടുത്തേക്ക് ഇയാൾ ഓടി ചെന്നു. ദേഹത്ത് മുഴുവൻ ചോര കറ ഉള്ളത് കൊണ്ട് അവർ ആദ്യം സംശയിച്ചു. എന്നാലും അവർ അയാളെ സഹായിച്ചു. ആ മനുഷ്യനെയും കൂട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പക്ഷേ അതൊരു കൊലപാതകം ആയതിനാലും, പ്രതി ഒരു കോടീശ്വരന്റെ കൂട്ടാളി ആയതിനാലും, കേസ് ആ പാവം സഹായിക്കാൻ വന്ന ആളുടെ തലയിൽ കെട്ടി വെച്ചു."

"നിന്നെ രക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിച്ചതല്ലെ. ഇല്ല എന്ന് നിനക്ക് പറയുവാൻ പറ്റുവോ..?" ഞാൻ വർഗീസിനോട് പറഞ്ഞു.

"സാറിന്റെ അടുത്തേക്ക് അല്ലേ അന്ന് ഞാൻ ഓടി വന്നെ, എന്റെ നിരപാധിത്വം തെളിയിക്കാൻ സാറിന് കടമയില്ലെ..?"

എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. "കേസ് ഞാൻ വിചാരിച്ച പോലെ എന്റെ കൈയിൽ നിന്നില്ല."

"പക്ഷേ, അന്ന് അയാളെയും എടുത്തുകൊണ്ട് ഓടുമ്പോൾ, എന്നോട് അയാൾ സംസാരിച്ചിരുന്നു."

ചന്ദ്രൻ പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. വർഗീസ് കയ്യിൽ ഇരുന്ന കത്തി ചന്ദ്രന്റെ കഴുത്തിൽ കുത്തി ഇറക്കി. "നിന്നെ കണ്ടു പിടിക്കാൻ എനിക്ക് അധികം പ്രയാസം വന്നില്ല." വർഗീസ് വീണ്ടും കഴുത്തിലേക്ക് കത്തി കുത്തി ഇറക്കി.

"ഇയാളാണ് സാറേ അന്ന് അയാളെ കൊന്നു വഴിയിൽ ഇട്ടത്. അത് തെളിയിക്കാൻ തെളിവ് ഒന്നും എന്റെ കയ്യിൽ ഇല്ല. ഇവനുള്ള ശിക്ഷ ഞാൻ കൊടുത്താലും മതി. ഇവൻ കാരണം എനിക്ക് എന്റെ ഭാര്യയും മകളും നഷ്ടപെട്ടു. ശിക്ഷ വിധിച്ച അന്ന് അവർ ആത്മഹത്യ ചെയ്തു. ഇവനെ കൊല്ലാൻ വേണ്ടിയാ ഞാൻ ജയിൽ ചാടിയത്. സാർ ഇവിടെ വന്നുപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. തിരിച്ചു ഇനി ജയിലിലേക്ക് പോകാൻ എനിക്ക് പ്രശ്നമില്ല. സാറിന് എന്നെ അറസ്റ്റ് ചെയ്യാം. ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. അതുകൊണ്ട് ഇതല്ലാതെ വേറെ വഴി എനിക്ക് ഇല്ലായിരുന്നു..."

അവന്റെ കണ്ണിലെ പ്രതികാരം അടങ്ങിയിരിക്കുന്നു. നിർജീവമായ കണ്ണുകൾ. ഭാവിയെ കുറിച്ച് പ്രതീക്ഷകൾ ഇല്ലാതെ, തൂക്കുകയർ മുന്നിൽ കണ്ടു കൊണ്ട് അവൻ പുറകിലേക്ക് ചാരി വിശ്രമിച്ചു.

Comments

Popular posts from this blog

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ ...

Lift - Chapter I

"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്."  "സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു. "ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!"  "സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും. "ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!"  "ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു. ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളി...

அடைக்கலம்

"அம்மா... தயாரா என்று...?"  நான் அறையில் இ௫ந்து சத்தமாக கேட்டேன்.  அம்மா சமையலறையில் பிஸியாக இருக்கிறாள்.  அந்த நேரத்தில் நான் சில துணிகளை பையில் அடைத்துக்கொண்டிருந்தேன்.  பதில் கேட்டார்.  நான் மீண்டும் "அம்மா..." என்று கூப்பிட்டேன்.  செய்தித்தாள்கள் ஒன்றாகப்  பாடுகின்றன.  இந்த அழைப்புக்கும் எந்த பதிலும் இல்லை.  நான் சமையலறைக்குச் சென்றேன். அம்மாவிற்கு வயதாகிவிட்டது.  கைகள் மற்றும் கன்னங்களில் சுருக்கங்கள் அதிகமாகின்றன.  விஷயங்களைச் செய்யும் வேகம் மெதுவாக விட்டது.  நான் பள்ளிக்குச் செல்லும்போது என் அம்மாவின் வேகம் நினைவிற்கு வந்தது பார்த்ததும், ஓடுவதும், ௨ணவு சமைப்பதும், என்னை அலங்கரிப்பதும், எனது பையில் உணவு நிரப்புவதும், எனக்கு உணவளிப்பதும் எனக்கு நினைவிருக்கிறது.  இது காலை ௨ணவை   அவசரமா௧ செய்து கொண்டீ௫ந்தார்௧ள்.  நான் என் அம்மாவின் கையை பிடித்து . "நேரமாகிவிட்டது. போகலாம் என்றென்." என் அம்மா சிறிது நேரம் அங்கிருந்து ஏதோ நினைவில் ஆழ்ந்து இ௫ந்தார்.  சில நேரங்களில் நான் நினைவில் ஆழ்ந்தி௫ப்பத...