Skip to main content

Divine !




ദിവ്യമായ എന്തുണ്ട്. ദിവ്യം എന്നാൽ, എന്താണ് മനസ്സിലാക്കേണ്ടത്. കലർപ്പില്ലാത്ത എന്തോ, അത് എന്തും ആകട്ടെ, അതാണ് ദിവ്യം. അങ്ങനെ നോക്കുമ്പോൾ, പ്രണയം ദിവ്യമാണോ, സൗഹൃദ ബന്ധം ദിവ്യമാണോ. ഒരിക്കലും പറയാൻ സാധിക്കില്ല. ബന്ധങ്ങളുടെ നിലനിൽപിനായി നമ്മൾ പലപ്പോഴും ഈ പറഞ്ഞ ബന്ധങ്ങളിൽ പലതും കളർത്തുന്നു. ആ ദിവ്യത്വം നമ്മളാൽ കളങ്കപ്പെട്ട് പോകുന്നു. കളങ്കപെട്ടാൽ അതെങ്ങനെ ദിവ്യമാകും.

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം, അത് കളങ്കപ്പെടാത്ത ഒന്നായിരിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാലോ കാലം കഴിയും തോറും, അത് നിലനിർത്താൻ നമ്മുക്ക് സാധിക്കാറുണ്ടോ.

കൊച്ചു കൊച്ചു തെറ്റുകൾ, ചെറിയ ചെറിയ കള്ളങ്ങൾ. അപ്പോഴത്തെ ഒരു ചെറിയ നിലനിൽപ്പിനായി നമ്മൾ പറഞ്ഞു പോകുന്നു. അവിടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. പിന്നീട് നമ്മൾ നട്ട ഈ വിത്ത് വളരുന്നു. ആവർത്തിക്കപ്പെടുന്ന ഓരോ തെറ്റുകളും ഈ വിത്തിന് വളമാകുന്നു. ആ ബന്ധത്തിന് ഒരു മറ എന്നവോളം അത് വളർന്ന് വലുതാകുന്നു. ഇതിനെ വേരോടെ പിഴുതെറിയാൻ ഒരു അവസരം പലപ്പോഴും ലഭിച്ചിട്ടുണ്ടെങ്കിലും, വീണ്ടും ഉള്ളിലെ ഭയം അതിനെ തടുത്തു. ആ വിത്തിനെ വളരാൻ അനുവദിച്ചു. എന്നാലോ ഇപ്പൊൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അന്ന്, ആ കൊച്ചു തെറ്റ് സംഭവിക്കാതെ പോയിരുന്നേൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകുന്ന ഒരു അവസ്ഥ വരും. അന്ന് നമ്മൾ തിരിച്ചറിയും, നമ്മളാൽ അ ദിവ്യത്വം കളങ്കപെട്ട് പോയി എന്ന്.

രണ്ട് സുഹൃത്തുക്കൾ. രണ്ടു പേരും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വളർന്ന് വന്നത് കൊണ്ട് തന്നെ, അവർക്ക് ഉള്ളിൽ നല്ല അന്തരം ഉണ്ട്, പണം കൊണ്ടാകാം, ജീവിത സാഹചര്യങ്ങൾ കൊണ്ടാകാം, അങ്ങനെ പലതും. ഇവർ രണ്ടുപേരും സുഹൃത്തുക്കൾ ആകുന്നത് ചിലപ്പോൾ ഒരു തുണയായി വേറെ ആരും ഇല്ലാത്തത് കൊണ്ടാകാം. ഒരാൾ കൂട്ടിന് ഉള്ളപ്പോൾ ഒരിക്കലും തനിയെ ആകേണ്ടതില്ലാലോ. നഷ്ടപ്പെടാൻ രണ്ടു പേരും തയ്യാറും അല്ല. എന്നാലിപ്പോൾ രണ്ടു പേരും തമ്മിൽ നേരിൽ പോലും നോക്കാത്ത അവസ്ഥ ആണ്. കാരണം വേറെ ഒന്നും അല്ല, കാലം കഴിയും തോറും എല്ലാം മനസ്സ് തുറന്നു പറയാൻ പറ്റി എന്ന് വരില്ല. മനസ്സിൽ ഒളിപ്പിച്ച പ്രണയം എങ്ങനെ അവതരിപ്പിക്കും എന്ന് അറിയാതെ പകച്ചു പോകുന്ന നിമിഷങ്ങൾ. അപ്പൊൾ നേരിട്ട് കണ്ട് സ്വസ്ഥമായി ഒന്ന് സംസാരിക്കാൻ ഉള്ള ധൈര്യം നഷ്ടപ്പെടും. അവിടെ വിതച്ച വിത്ത് ബന്ധത്തെ അകറ്റുന്നു. മരിച്ചാലും വിട്ടു പോകില്ല എന്ന് പറഞ്ഞ ബന്ധം ഒരുനിമിഷം കൊണ്ട് അറിയാതെ വിതച്ച പോയ വിത്ത് കൊണ്ട് നഷ്ടമാകുന്നു. ബന്ധങ്ങൾ വിലപെട്ടത് തന്നെ. അത് നിലനിർത്താൻ നമ്മൾ ആത്മാർത്ഥമായി തന്നെ ശ്രമിക്കണം. ഒരു ചെറിയ തെറ്റ് കൊണ്ട് പോലും അത് കളങ്കപ്പെടാൻ അനുവദിച്ചു കൂടാ. അങ്ങനെ ചെയ്താൽ അതെങ്ങനെ ദിവ്യം ആകും.

Comments

Popular posts from this blog

Lift - Chapter I

"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്."  "സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു. "ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!"  "സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും. "ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!"  "ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു. ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളി...

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ ...

The Silver Coin

"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്. പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്. ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എ...