Skip to main content

ഇരുട്ടിൽ അവൾക്കായി

ശ്വാസം ഉള്ളിലേക്ക് എടുക്കുവാനായി പ്രയാസപ്പെട്ടു അവൾ. കൈകൾ കോർത്ത് പിടിച്ച് കൊണ്ട് അവൾക്ക് അരികിൽ അവൻ ഇരുന്ന് കണ്ണുകളിലേക്ക് നിസ്സഹായനായി നോക്കി. നിശബ്ദത നിറഞ്ഞ മുറി. വെള്ള കുപ്പായം അണിഞ്ഞ നഴ്സുമാർ ഇടയ്ക്ക് വന്നു നോക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു നല്ല ശതമാനം അവർ ഇതിനോടകം കൈവിട്ടിരിക്കാം. അവൾക്ക് ചുറ്റും ജീവൻ നിലനിർത്താനായി ഒരുപാട് ഉപകരണങ്ങൾ. അതിൽ നിന്നും പുറപ്പെടുന്ന ശബ്ദം ഉള്ളിൽ ഭീതി നിറക്കുന്നു. അവളുടെ കരം നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അവൻ ചോദിച്ചു,

"ഇതിന് വേണ്ടിയാണോ നമ്മൾ അടുത്തത്... ഇതിന് വേണ്ടിയാണോ നമ്മൾ പ്രണയിച്ചത്..."

അവൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. നിസ്സഹാതയുടെ കണ്ണീർ !

അവൻ അവളുടെ കൈകൾ കോർത്ത് പിടിച്ച് അവളുടെ അരികിൽ തലച്ചായിച്ച് കിടന്നു, അവളെ തനിയെ വിടാതെ മുറുകെ പിടിച്ചുകൊണ്ട്.

സുകുമാരൻ. പലിശക്കാരൻ ഔസേപ്പിൻ്റെ ഡ്രൈവറാണ്. ഔസേപ്പിൻ്റെ വലംകൈ പോലെ എപ്പോഴും കൂടെയുണ്ടാകും. ഒരിക്കൽ അംബാസഡർ കാറിൽ സുകുമാരനും ഔസേപ്പും കൂടി ടൗണിലെ കടയിലേക്ക് വരുമ്പോൾ ഒരു പെൺകുട്ടി വണ്ടിക്ക് കുറുകെ ചാടി. സുകുമാരൻ ബ്രേക്ക് പെട്ടെന്ന് പിടിച്ചതിനാൽ ഒരു അപകടം ഒഴിവായി. സുകുമാരൻ അവളെ നോക്കി നിന്നതേ ഉള്ളൂ. ഔസേപ്പ് കലിതുള്ളി. ഇതൊന്നും സുകുമാരൻ കേട്ട ഭാവം നടിച്ചില്ല. അവളുടെ കണ്ണുകളും സുകുമാരൻ്റെ കണ്ണുകളിൽ ഒടക്കി. 

ശോഭ. ടൗണിലെ ഒരു ടെലിഫോൺ ബൂത്തിൽ സ്റ്റാഫാണ്ണ്. 

സുകുമാരൻ ഔസേപ്പിൻ്റെ കണക്ക് പുസ്തകം കടയിലേക്ക് വെച്ചതിന് ശേഷം ചയ കുടിക്കാൻ ആയി പുറത്തേക്ക് നടന്നു. അപ്പോഴാണ് നേരത്തെ നേരത്തെ കണ്ട പെൺകുട്ടി എതിർവശമുള്ള ബൂത്തിൽ ഇരിക്കുന്നത് ശ്രദ്ധിക്കുന്നത്. അവൻ ചായ കുടിക്കുമ്പോൾ ഇടകണ്ണിട്ട് അവളെ നോക്കുന്നുണ്ട്. അവൾ അത് ശ്രദ്ധിക്കാതെ അവളുടെ ജോലി ചെയ്യുന്നു. 

ദിവസങ്ങളോളം അത് തുടർന്നു. അവളെ എങ്ങനെയും പരിചയപ്പെടാൻ അവൻ തീരുമാനിച്ചു. പതിവ് പോലെ ചായ കുടിക്കാൻ കടയിലേക്ക് വന്നു. അവൻ അവിടെ ഇരുന്നു ആലോചിച്ചു. എന്ത് പറഞ്ഞു ചെല്ലും. കുറേ ആലോചിച്ച ശേഷം അവൻ ഒരു കടലാസിൽ തോന്നിയ ഒരു നമ്പർ എഴുതി. അതും ചുരുട്ടി പിടിച്ചു ബൂത്തിലേക്ക് നടന്നു.

"ഇതൊന്ന് വിളിക്കണല്ലോ..."

കടലാസ്സ് ശോഭക്ക് നേരെ നീട്ടിക്കൊണ്ട് സുകുമാരൻ പറഞ്ഞു. ഗൗരവം ഒട്ടും കുറയ്ക്കാതെയാണ് സംസാരം.

ശോഭ നമ്പർ കറക്കി കൊടുത്തു. ഏതോ ഹിന്ദിക്കാരൻ ആയിരുന്നു. സംസാരിച്ചു തുടങ്ങുമ്പോൾ ആണ് സുകുമാരന് അമ്മിളി മനസ്സിലാകുന്നത്. ശോഭക്ക് മനസിലായി അതൊരു അടവ് ആയിരുന്നു എന്ന്. കുറേ ദിവസമായുള്ള നോട്ടം ശോഭ ശ്രദ്ധിക്കുന്നുണ്ടയിരുന്നു. സുകുമാരൻ ഏതൊക്കെയോ ഭാഷയിൽ സംസാരിച്ചു. ശോഭ ചിരിയടക്കാൻ പ്രയാസപ്പെട്ടു. തിടുക്കത്തിൽ ഫോൺ വെച്ചതിന് ശേഷം സുകുമാരൻ പൈസ അവളുടെ കൈകളിലേക്ക് കൊടുത്തു, എന്നിട്ട് പുറത്തേക്ക് നടന്നു.

പിന്നീട് അങ്ങോട്ട് സുകുമാരൻ എന്നും ബൂത്തിലേക്ക് വരാൻ തുടങ്ങി. ഓരോ ദിവസവും ഓരോ കാരണം. അവർ അടുത്തു. റോഡിന് ഇരുവശവും നിന്ന് ഹൃദയം പങ്കുവെച്ചു തുടങ്ങി.

കുറച്ചു നാളത്തേക്ക് അത് തുടർന്നു. ഒരു ദിവസം സുകുമാരൻ ചായക്കടയിൽ നിന്ന് നോക്കുമ്പോൾ ബൂത്ത് അടഞ്ഞു കിടക്കുന്നു. പലരോടും സുകുമാരൻ തിരക്കി. ആഴ്ചകൾക്ക് ശേഷം സുകുമാരൻ അറിയുന്നു ശോഭ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്വേഷിച്ചപ്പോൾ അറിഞ്ഞത് ആയുസ്സ് അധികം ഇല്ല എന്ന്. സുകുമാരൻ ശോഭയെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. 

സുകുമാരൻ ശോഭയുടെ വീട്ടിലേക്ക്. 

ശോഭയുടെ അച്ഛനുമായി കാര്യങ്ങൾ സംസാരിച്ചു. അവളുടെ രോഗത്തെ കുറിച്ച് അച്ഛൻ സുകുമാരനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. സുകുമാരൻ അതൊന്നും ചെവികൊണ്ടില്ല. 

"അവളെ ഞാൻ നോക്കിക്കോളാം, അവളെ അത്രയേറെ പ്രണയിച്ചു പോയി"

ശോഭയുടെ അച്ഛൻ നിസ്സഹായനായി. മനസ്സില്ലാമനസ്സോടെ ആണേലും അവരെ വിവാഹത്തിന് സമ്മതിച്ചു. ശോഭയിൽ ഒരുപാട് മാറ്റങ്ങൾ കാണുവാൻ തുടങ്ങി. രോഗം ഭേദമായ പോലെ. കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ തന്നെ അവർക്ക് കുട്ടികളും ഉണ്ടാകുന്നു. സന്തോഷ ജീവിതം.

കാലങ്ങൾ കഴിഞ്ഞു. പെട്ടെന്ന് ഒരു ദിവസം സുകുമാരൻ ജോലി കഴിഞ്ഞ് വരുമ്പോൾ ശോഭ മുറിയിൽ വീണു കിടക്കുന്നു. സുകുമാരൻ അവളെയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് പോയി.

"ഞങ്ങൾക്ക് ചെയ്യാനായി ഒന്നുമില്ല ഇനി. ദൈവകൃപ കൊണ്ട് ഇത്രേം വർഷം ശോഭയുടെ ജീവൻ പിടിച്ചു നിർത്തി. ഇനിയും അങ്ങനെ എന്തേലും അത്ഭുതം സംഭവിക്കണം."

ഡോക്ടർമാർ കൈയൊഴിഞ്ഞു. സുകുമാരൻ അവളെയും ചേർത്ത് പിടിച്ചു അവളുടെ അരികിൽ കിടന്നു. അവളുടെ ശരീരം മരവിച്ചു തുടങ്ങുന്ന പോലെ അവന് തോന്നി. സുകുമാരൻ ശോഭയെ ഉണർത്താൻ നോക്കി. അവൾ പ്രതികരിക്കുന്നില്ല. ഒരു ചെറു പുഞ്ചിരി തൂകി അവൾ മരണത്തിന് കീഴടങ്ങി. വിഷമം ഉള്ളിൽ ഒതുക്കാൻ കഴിയാതെ സുകുമാരൻ ശോഭയെ ചേർത്ത് പിടിച്ചു വിങ്ങിപ്പൊട്ടി.

Comments

Popular posts from this blog

Lift - Chapter II

 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു. "നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു. ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു. "അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?" "ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു.  "ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീ

പണ്ട്... പണ്ട്... പണ്ട്....

"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..." വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും. "എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..." "വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട" "ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..." "ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ" "നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..." ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തി

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ